Friday, April 24, 2015

ഇങ്ങനെ എന്തെല്ലാം

.കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രിച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ”എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ” പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം

SAINTS
പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ‘കുറവിലങ്ങാട്ടു മുത്തിയമ്മക്ക്’ കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു കാണാതെ പോകുന്നു. 15 രൂപാ മുടക്കി നട തുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. രണ്ടും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ? രണ്ടാമത്തേത് സത്വര ശ്രദ്ധയാകര്‍ഷിക്കേണ്ടതാകയാല്‍ ‘Immediate’ എന്ന ഫയലില്‍വച്ച് ദൈവത്തിനു പോകുന്നു. വേറെയുമുണ്ട്. പാലായില്‍ ളാലം പള്ളിയിലെ നിത്യസഹായ മാതാവിന് ഒന്‍പതു ശനിയാഴ്ചകള്‍ (കാലില്‍ വന്ന വാതത്തില്‍നിന്നും രക്ഷ കിട്ടാന്‍) മറിയച്ചേടത്തി നേര്‍ച്ച നേരുന്നു. ആ ഒന്‍പതു നൊവേനയും, എല്ലാ ശനിയാഴ്ചയും വരവുവയ്ക്കണം. കാര്യംപഠിച്ച് മറിയച്ചേടത്തിയെ വാതത്തില്‍ നിന്നും രക്ഷിക്കണം.!! കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രിച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ”എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ” പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം!
( സ്വര്‍ഗത്തിലെ ഭരണസമ്പ്രദായം, ബൈബിള്‍, ഫലിതം, ഓശാന, ഡിസംബര്‍ 1975)


ആലഞ്ചേരി തമ്പിരാനും ലാളിത്യവും ....


കുറച്ചു മാസങ്ങള്ക്ക് മുന്നേ ഡ്രൈവെറോഡു കാര് എടുക്കേണ്ട എന്ന് പറഞ്ഞു ,ഫോട്ടോഗ്രാഫർ മാരെ അറേഞ്ച് ചെയ്ത ശേഷം ഓട്ടോറിക്ഷയിൽ ഒരു ചടങ്ങിനെത്തി തമ്പിരാൻ ലാളിത്യം കാണിച്ചിരുന്നു ... പോകുന്നിടത്തെല്ലാം ലക്ഷങ്ങൾ പിരിച്ചു നടത്തുന്ന സ്വീകരണ മഹാമഹങ്ങളും ലാളിത്യം തന്നെ ...(കോടികൾ മുടക്കുന്നില്ലല്ലോ ..വെറും ലക്ഷങ്ങൾ മാത്രം ). റെഡ് കാർപെറ്റ് ടാര് റോഡിൽ വിരിച്ചു നടക്കുന്നതും ലാളിത്യം ... അമേരിക്കയിൽ ചെന്നാൽ ലിമോസിനിൽ മാത്രമേ തമ്പുരാൻ സഞ്ചരിക്കൂ ..അതും ലാളിത്യം ..ഫ്രാൻസിസ് പാപ്പ പരമ്പരാഗത കോമാളി വേഷങ്ങളും ചുവന്ന ഷൂവും ഉപേക്ഷിച്ചു ലളിത വസ്ത്രങ്ങൾ ധരിക്കുന്നത് തമ്പുരാൻ കാണുന്നേയില്ല . ഇവിടെ മുതലവായൻ തൊപ്പിയും സ്വർണ്ണവടിയും തിളങ്ങുന്ന രാജാപ്പാർട്ട് വേഷവും അതും ലാളിത്യം .....



Red Carpet -എഴുന്നള്ളുന്നു രാജാവ് എഴുന്നള്ളുന്നു.



സത്യമാണ് സാക്ജി, ശുദ്ധീകരണം തുടങ്ങേണ്ടത് മേജര്‍ ആര്‍ച് ബിഷപ്‌ മുതല്‍ തന്നെ. ബഹു കോടികളുടെ ആഡംബരത്തോടെയാണ് അദ്ദേഹത്തിന്‍റെ മിക്ക യാത്രകളും. ഞാന്‍ ഈ കുറിപ്പെഴുതുന്നത് അഹമ്മദാബാദില്‍ നിന്നാണ്. ഇക്കഴിഞ്ഞ മാസം മാര്‍ ആലഞ്ചേരിക്ക് അവിടെ കൊടുത്ത സ്വീകരണത്തിനു വേണ്ടി പിരിച്ചത് ഏകദേശം പതിനേഴു ലക്ഷം രൂപയാണെന്നാണ് പറഞ്ഞു കേട്ടത്. ആരാണ് ഞെട്ടാതിരിക്കുക? രണ്ടായിരം പേര്‍ക്ക് സദ്യ, ലക്ഷങ്ങള്‍ വാടകയുള്ള ഹോള്‍, ഇവിടുള്ള എല്ലാ മതക്കാരെയും, സംഘടനകളെയും പാര്‍ട്ടികളെയും പ്രത്യേകം നിര്‍ബന്ധിച്ചു വരുത്തി അദ്ദേഹത്തിനു അഭിവാദ്യം നല്കിച്ചു. അമേരിക്കയില്‍ അദ്ദേഹം ലിമോസിനില്‍ സഞ്ചരിക്കുന്നുവെന്നുള്ളത് വാര്‍ത്തയെയല്ല. അവിടെ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകള്‍ പലതും ആര്‍ഭാടത്തിന്‍റെ അങ്ങേത്തലക്കല്‍ തന്നെയുള്ളതായിരുന്നുവെന്നു കേള്‍ക്കുന്നു. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു നിമിഷം മുമ്പേ അദ്ദേഹത്തിനു രാജി വെയ്കാമല്ലോ. അല്ലാതെ ആരുടെയൊക്കെയോ പാട്ടിനനുസരിച്ചു നൃത്തം വെയ്ക്കുന്ന 'ആടഞ്ചേരി' യായി ഇവിടെ തുടരേണ്ടതില്ലല്ലോ.

കുറെ നാള്‍ മുമ്പ് ഒരാള്‍ തെളിവു സഹിതം ആരോപിച്ചിരുന്നു, അദ്ദേഹത്തിന് ഒരെഴുത്തയച്ചിട്ടു മറുപടിയോ, കത്ത് കിട്ടിയെന്നുള്ള ഒരു അറിയിപ്പോ കിട്ടിയില്ലെന്ന്. സ്വന്തം അഡ്രസ്സില്‍ വരുന്ന എഴുത്തുകള്‍ പോലും തനിക്കു കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നില്ല അദ്ദേഹത്തിന്. ഇ മെയില്‍ തുടങ്ങിയ സൌകര്യങ്ങളും യഥാവിധി ഉപയോഗിക്കാന്‍ സ്ഥാനം എല്ക്കുംപോള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാക് പറഞ്ഞത് പോലെ നയിക്കാന്‍ ശേഷിയില്ലാത്തവരുടെ ലിസ്റ്റില്‍ ആദ്യം വരാനുള്ള അര്‍ഹതയും അദ്ദേഹത്തിനുണ്ട്.
എന്‍റെ ഒരു സുഹൃത്ത് ഞാന്‍ അറിയുന്ന ഒരു കുട്ടിയുടെ കഥ എന്നോട് ഒരിക്കല്‍ പറഞ്ഞു. കുറെ കുട്ടികള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നു; പന്തിന്‍റെ പിന്നാലെ ഓടി ഒരുത്തന്‍ മലര്ന്നടിച്ചു വീണു. കൂട്ടുകാര്‍ വന്നു നോക്കുമ്പോള്‍ തല പൊട്ടി ചോര ഒഴുകുന്നു. അടുത്ത വിടുകളിലേക്ക് കുട്ടികള്‍ പാഞ്ഞു. ഇതിനിടയില്‍ നമ്മുടെ വീര നായകന്‍ കുട്ടി പരുക്കേറ്റവന്റെ അടുത്തു വന്ന് അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞതെന്താണെന്ന് കേട്ടോളൂ. "എടാ, നീ ഒന്ന് കൊണ്ടും ഭയപ്പെടണ്ട. ക്രൂശിതനായ യേശുവിന്‍റെ പാദത്തിങ്കല്‍ എല്ലാം സമര്‍പ്പിച്ച്‌ ഇവിടിരുന്നാല്‍ മാത്രം മതി, എല്ലാം പൊക്കോളും." 

ഈ കുട്ടിയുടെ സാരോപദേശം കേട്ടവര്‍ അത് മറ്റുള്ളവരോട് പങ്കു വെച്ചുകൊണ്ടിരിക്കുന്നു, ആര്‍ത്തു ചിരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ക്രിസ്ത്യാനികള്‍. ഇവരുടെ ഈ പരിഹാസമാണ് എന്നെ ചിന്തിപ്പിച്ചത്. എല്ലാവരും അറിയുന്നു, ബുദ്ധിക്കു ബുദ്ധിയും വേണം, ഭക്തിക്കു ഭക്തിയും വേണം....ഫിഫ്ടി ഫിഫ്ടി ..അതാണ്‌ നാട്ടു നടപ്പ്. നമുക്ക് അര്‍ഹിക്കുന്നത് നമുക്ക് ലഭിച്ചിട്ടുണ്ട്.


Joseph Mattappally.

മെൽബണ്‍ പള്ളി

അങ്ങനെ മെൽബണ്‍ പള്ളി പണിക്കുള്ള സ്ഥലം(South East) "മൂ,,,ച്ചി യതായി " അറിയിച്ചുള്ള തിരുവെഴുത്തു പൂർത്തിയായി ... ഇനി "പണിക്കാർ ഉപേക്ഷിച്ച കല്ല്‌, മൂലക്കല്ല് ആക്കാനുള്ള" മാന്ത്രിക വിദ്യക്കായുള്ള കാത്തിരിപ്പാണ്... മെൽബണിലെ വിശ്വാസികളിൽ നിന്നും പണം പിരിച്ചെടുത്തു, മേടിച്ച ഭൂമിയിൽ കപ്പയോ, വാഴയോ പോയിട്ട് കറി വേപ്പില പോലും നടാനുള്ള കുഴി കുത്താൻ പോലും പറ്റാത്ത അവസ്ഥ. WWW .കുഴികുത്തി .COM വരെയുള്ള ഈ രാജ്യത്തു, അതിനുതുകുന്ന ഭൂമി കണ്ടെത്താൻ പറ്റാതെ പോയതിൽ, നിന്നും ഒരു കാര്യം വ്യക്തം. ആർക്കും വേണ്ടാത്ത ഭൂമി സഭയുടെ തലയിൽ കെട്ടി വച്ചിട്ട്, കിട്ടിയ കമ്മീഷൻ മേടിച്ചു പോക്കറ്റിലും ഇട്ടു കമ്മിറ്റിയിൽ നിന്നും മാറി നിന്ന് കണ്ണടച്ച് ഇരുട്ടാക്കാം എന്ന് വ്യമോഹിക്കുന്നവർ, ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാം എന്ന് കരുതേണ്ടാ ..ജനങ്ങളുടെ കോടതിയിൽ നിങ്ങൾ വിചാരണ ചെയ്യപ്പെടും. ഈ തട്ടിപ്പിന് കുട പിടിച്ചവർ ആരായാലും, നഷ്ടപരിഹാരം തരാതെ രക്ഷപെടാം എന്ന് വിചാരിക്കരുത് ... ആടിനെയോ, മാടിനെയോ മേക്കാൻ ഇനി ഈ സ്ഥലം മേടിച്ചവർ തന്നെ അത് ഏറ്റെടുത്ത് ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം നിറവേറ്റണം...
ഈ വിഷയം രണ്ട് രീതിയിലാണ്‌ കാണേണ്ടത്
1. വാങ്ങിയ സ്ഥലത്തിന്റെ റ്റൈറ്റിൽ നോക്കാതെയും സിറ്റി കവുന്സിൽ മാര്ഗരേഖകൾ പഠിക്കാതെയും പറ്റിയ തെറ്റുകൾ .
2. വാങ്ങിയ സ്ഥലത്തിന്റെ റ്റൈറ്റിൽ രജിസ്റ്റെർ ചെയ്തിരിക്കുനതിൽ വിശ്വാസികളുടെ പേരുകൾ ഉൾപെട്ടിട്ട്‌ണ്ടന്ഗിൽ അത് ഒഴിവാക്കിയെടുക്കുവാനുള്ള ഒരു കുതന്ത്രമാണ് ഈ സന്ഗേതിക പ്രശ്നം.
നമ്മുടെ സിറോ-മലബാർ നേത്രത്വത്തിന്റെ ചരിത്രത്തിൽ സഭയുടെ സ്ഥലം എപ്പോഴെങ്ങിലും വിശ്വാസികളുടെ പേരിൽ രജിസ്റ്റേർ ചെയതത്തായി അറിവുണ്ടോ ..? അങ്ങനെ ജനാധിപത്യപരമായി പോകുനതാണോ നമ്മുടെ നേത്രത്വം ...? സ്ഥലം വിശ്വാസികളുടെ പേരിൽ രജിസ്റ്റേർ ചെയതാൽ പിന്നെ വൈദീകർക്ക് നമ്മുടെ മേൽ എന്ത് ആധിപത്യം ...?അതുകൊണ്ട് ഈ പ്രശ്നം മനപൂർവം സ്ഥലം വിക്കാനുള്ള ഒരു അടവ് നയം മാത്രമാണ് എന്നാണ്‌ എന്നിക്ക് തോന്നുനത്...ഇതിൽ എന്തെങ്ങിലും ശരിയുണ്ടോ എന്ന് പഠിച്ചാൽ മാത്രമെ ഉത്തരം പറയാൻ കഴിയുകയുള്ളൂ.

7 Signs Of A Failing Church Or Business


Monster.com writer Roberta Chinsky Matuson recently wrote an article which looked at the signs of a failing restaurant. As I read her list, I felt every church, business, and sports leader needed to be aware of this information as there are many applications to their areas of expertise.
Let’s take a look at the list.
Managers/owners don’t express passion for the business. – The speed of the leader determines the speed of the team. When the pastor, owner, or coach loses passion, the organization will suffer.
The outdated menu never changes. – What made you successful yesterday will not keep you successful today or moving forward. Churches and organizations that do not evolve, that do not change, eventually become irrelevant.
The number of regular menu items, as well as glassware/silverware, is shrinking. – Organizations that have no growth, no creativity, no new product lines, and no new ideas eventually atrophy. Performance suffers and the competition passes you by.
Managers are cutting corners to stretch food ingredients. – The longest distance between two points is a shortcut. Organizations that are not committed to excellence are in danger of failing.
The restaurant begins to close earlier. – People want to be part of something special. When nothing is happening, when life change is not occurring, and where there is no energy, people will simply go home…or to some other place where movement and advancement of ministry is taking place.

Regular customers come in less frequently. – Is attendance at your church trending in the wrong direction? Does the telephone never ring? Have referrals stopped? If so, the death spiral has begun.
Finally, Dan King of Career Planning and Management says, “Look closely at turnover, particularly that of wait staff members, since they rely mostly on tips.” – Are you losing your key staff and leaders? Are there no longer opportunities for leaders to stretch, grow, or shine? Does the grass always look greener for your team on the other side? If you are losing leaders, you are failing.
I hope this post doesn’t depress you. It is not written for that purpose. What I do hope, however, is that I give you the warning signs of a failing church or organization. It is never too late to stop that trend and begin a new growth curve.

അക്ഷയ തൃതീയ എന്ന അന്ധവിശ്വാസം..


ഈ വര്ഷവും അക്ഷയതൃതീയ വരുന്നു. സ്വര്ണ്ണ ക്കടകളുടെ പരസ്യങ്ങള്‍ വന്നു തുടങ്ങി. കഴിഞ്ഞ വര്ഷങ്ങളില്‍ അക്ഷയതൃതീയ നാളിലെ സ്വര്ണ്ണ വില്പന ആരേയും അമ്പരപ്പിക്കുംവിധം വലുതായിരുന്നു. സാധാരണ കേരളത്തിലെ ഏറ്റവും വലിയ ക്യൂ ബിവറേജസ് കോര്പ്പകറേഷന്റെ ചില്ലറ വില്പനശാലകള്ക്ക് മുന്നിലാണ്. അതിന്റെ പതിന്മടങ്ങ് വലിയ ക്യൂ ആയിരുന്നു സ്വര്ണ്ണ ക്കടയ്ക്ക്മുന്നില്‍.
അക്ഷയതൃതീയയും സ്വര്ണ്ണവും തമ്മില്‍ എന്താണ് ബന്ധം?
ആദ്യം അക്ഷയതൃതീയ എന്താണെന്ന് നോക്കാം. ഉത്തരഭാരതത്തിലെ സവര്ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ശകവര്ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം. കലണ്ടര്‍ എടുത്തുനോക്കൂ. ഈ വര്ഷം ഏപ്രില്‍ 15 നാണ് വൈശാഖമാസം ആരംഭിക്കുന്നത്.
ഏപ്രില്‍ 15 ന് വൈശാഖമാസം ആരംഭിക്കുന്നു. ഏപ്രില്‍ 19 ന് അതായത് വൈശാഖം അഞ്ചിന് അമാവാസി. 20 ന് വെളുത്തപക്ഷം ആരംഭിക്കുന്നു. അതായത് ചന്ദ്രന്‍ തെളിഞ്ഞുതുടങ്ങുന്നു. തുടര്ന്നു ള്ള പതിനഞ്ച് ദിവസമാണ് വെളുത്തപക്ഷം. ചന്ദ്രന്‍ പൂര്ണ്ുതചന്ദ്രനിലേക്ക് വളരുന്ന കാലം. പ്രഥമയും ദ്വിതീയയും 20 ന്. തൃതീയ 21 ന്. ഇത്രയും കാര്യങ്ങള്‍ നമ്മുടെ സാധാരണ കലണ്ടര്‍ നോക്കിയാല്‍ മനസ്സിലാക്കാം. ഇതുപ്രകാരം ഈ വര്ഷം ഏപ്രില്‍ 21നാണ് അക്ഷയതൃതീയ.
ഇനി എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം? അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും ബ്രാഹ്മണര്ക്ക് അന്നദാനം നടത്തുകയും വേണം എന്ന് വിഷ്ണുധര്മ്മസൂത്രം പറയുന്നു. ഇങ്ങനെ ചെയ്താല്‍ പുണ്യം ലഭിക്കും. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് വിശ്വാസം.
ഇനി രണ്ടാമത്തെ കാര്യം. എന്താണ് ഈ ദിവസവും സ്വര്ണ്ണക്കച്ചവടവും തമ്മിലുള്ള ബന്ധം. അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. അന്ന് കിട്ടുന്ന സ്വര്ണ്ണത്തിന് എന്തെങ്കിലും സവിശേഷതയുള്ളതായി ഒരു വിശ്വാസവും പറയുന്നില്ല.
പക്ഷേ ഉത്തരഭാരതത്തില്‍ മറ്റുചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. അവിടെ സവര്ണ്ണത ഹൈന്ദവര്‍ ശൈശവ വിവാഹത്തില്‍ വിശ്വസിക്കുന്നവരാണ്. കുട്ടികളോട് ചെയ്യുന്ന കൊടും ക്രൂരതയും അനാചാരവുമാണിതെന്ന കാര്യത്തില്‍ ആര്ക്കും സംശയമൊന്നുമില്ല. അതുകൊണ്ട് ശൈശവ വിവാഹം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും ഈ മതഭ്രാന്തന്മാര്‍ തരംകിട്ടിയാല്‍ ഇപ്പോഴും ശൈശവ വിവാഹം സംഘടിപ്പിക്കും.
മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്കര്മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള്‍ ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്ണ്ണക്കച്ചവടക്കാര്ക്കും തുണിക്കച്ചവടക്കാര്ക്കും ഈ ദിനം വലിയ കൊയ്താണ്. എപ്പോഴും അന്ധവിശ്വാസങ്ങളില്നിന്ന് മുതലെടുക്കുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. ശൈശവവിവാഹം നടന്നില്ലെങ്കിലും സ്വര്ണ്ണം വാങ്ങല്‍ ഒരു അനുഷ്ഠാനമായി മാറി. സ്വര്ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്ണ്ണം പൊലിക്കും എന്നാക്കി മാറ്റി പ്രചാരം. ജനം കെണിയില്‍ വീണു.
ഇത് ഉത്തര ഭാരതത്തിലെ കാര്യം. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യദിനം അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. പൊലിക്കുന്ന പുണ്യത്തിലായിരുന്നില്ലല്ലോ കര്മ്മത്തിലൂടെ ലഭിക്കുന്ന പുണ്യത്തിലായിരുന്നല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. അത് പക്ഷേ വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ് നമ്മള്‍ അനുഷ്ഠിച്ചത്. അന്ന് കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു. വിശ്വാസം ഫലിക്കാഞ്ഞിട്ടോ, സമ്പത്തിനോടുള്ള അത്യാര്തി മൂത്തിട്ടോ ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന വെപ്രാളത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍.
പെട്ടെന്ന് സമ്പത്ത് കിട്ടാന്‍ രണ്ടു മാര്ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും തട്ടിപ്പുകള്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടം അങ്ങനെയെന്തെങ്കിലും. അല്ലെങ്കില്‍ പിന്നെ ദൈവം പ്രസാദിക്കണം. ലോട്ടറിയടിക്കുകയാണ് ഒരു മാര്ഗ്ഗം . ലോട്ടറിയില്‍ ഒരു 'റിസ്ക്ഫാക്ടര്‍' ഉണ്ട്. ലോട്ടറിയെടുക്കുന്ന എല്ലാവര്ക്കും സമ്മാനം അടിക്കുകയില്ല. സമ്മാനം കിട്ടാത്തവര്ക്ക് മുടക്കുമുതല്‍ നഷ്ടം.
മലയാളിയുടെ ഈ വൃത്തികെട്ട ധനമോഹം മുതലെടുക്കുന്നത് സ്വര്ണ്ണക്കച്ചവടക്കാരാണ്. അക്ഷയതൃതീയ സ്വര്ണ്ണം വാങ്ങാന്‍ പറ്റിയ നാളാണെന്നും അന്ന് ലഭിക്കുന്ന സ്വര്ണ്ണം പൊലിക്കുമെന്നും പത്രപരസ്യം നല്കിെയത് അവരാണ്. ചില അതി ബുദ്ധിമാന്മാര്‍ തങ്ങളുടെ സ്വര്ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുക കൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കും കുത്തി വീണു.
പുലര്ച്ച മുതല്‍ പാതിരാവ് വരെ സ്വര്ണ്ണക്കടയ്ക്ക് മുന്നിലെ നീണ്ട ക്യൂ കഴിഞ്ഞ വര്ഷങ്ങളിലും ഉണ്ടായിരുന്നു. ഈ വര്ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ ഇതുവരെ വന്ന പരസ്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സ്വര്ണ്ണം മാത്രമല്ല, ഇത്തവണ പ്ളാറ്റിനം ആഭരണങ്ങളുടെ പരസ്യവും വന്നിട്ടുണ്ട്. അക്ഷയതൃതീയ നാളില്‍ പൊലിപ്പിക്കുന്ന ലോഹങ്ങളുടെ പട്ടിക വികസിപ്പിച്ചതും അതില്‍ പ്ളാറ്റിനം ഉള്പ്പെടുത്തിയതും ആരാണാവോ?
പ്ളാറ്റിനം ആഭരണക്കച്ചവടക്കാരും ചാകര കണ്ട് വലയുമായി ഇറങ്ങിയിരിക്കുന്നു.!!
അക്ഷയതൃതീയ എന്താണെന്ന് ആദ്യമേ എഴുതിയിരുന്നു. പ്രഥമ, ദ്വിതീയ, തൃതീയ എന്നൊക്കെയുള്ളത് ചന്ദ്രനെ അടിസ്ഥാനമാക്കി തീയതി കണ്ടുപിടിക്കാനുള്ള ഒരു പഴയ മാര്ഗ്ഗമാണ്. നേരത്തെ പറഞ്ഞില്ലേ, അമാവാസി കഴിഞ്ഞാല്‍ ഒന്നാം നാള്‍ പ്രഥമ, അടുത്തത് ദ്വിതീയ, തുടര്ന്ന് തൃതീയ, ചതുര്ത്ഥി , പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്ദ്ശി എന്നിങ്ങനെ ആകെ പതിനാല് ദിനങ്ങള്‍. പതിനഞ്ചാംനാള്‍ പൌര്ണ്ണിമി അഥവ വെളുത്തവാവ്. അടുത്ത ദിവസം മുതല്‍ വീണ്ടും പ്രഥമ, ദ്വിതീയ എന്ന് തുടങ്ങി ചതുര്ദഅശിവരെ. അടുത്തദിവസം അമാവാസി അഥവാ കറുത്തവാവ്. അപ്പോള്‍ ഒരു മാസമായി. സൌരമാസവും ചാന്ദ്രമാസവും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ ചെറിയ അഡ്ജസ്റ്റ്മെന്റുകള്‍ വരും. ചിലപ്പോള്‍ ഒരേ പക്ഷത്തില്‍ രണ്ട് പ്രഥമ വരാം. ചിലപ്പോള്‍ രണ്ട് നാളുകള്‍ ഉദാ: പ്രഥമയും ദ്വിതീയയും ഒറ്റ ദിവസമാകാം.
അപ്പോള്‍ നമ്മള്‍ ഒന്നാം തീയതി, രണ്ടാം തീയതി എന്ന് പറയുന്നതുപോലെയുള്ള അര്ത്ഥ്മേ പ്രഥമ, ദ്വിതീയ തുടങ്ങിയ നാളെണ്ണലിനും ഉള്ളൂ. മാസത്തിന്റെ പേരും പ്രഥമയ്ക്കും ചതുര്ദനശിക്കും ഇടയിലുള്ള നാളും പറഞ്ഞാല്‍ ഏത് ദിവസമാണ് എന്ന് മനസ്സിലാക്കാം. അമാവാസി മുതല്‍ പൌര്ണ്ണകമിവരെയും പൌര്ണ്ണമമി മുതല്‍ അടുത്ത അമാവാസിവരെയുഃം രണ്ട് പക്ഷങ്ങള്‍ ഉള്ളതിനാല്‍ വെളുത്ത പക്ഷമോ കറുത്തപക്ഷമോ എന്നുകൂടി പറഞ്ഞാല്‍ കൃത്യം തീയതിയാകും. ഉദാഹരണത്തിന് 2009 ഏപ്രില്‍ 23ന് എന്റെ പന്ത്രണ്ടാം വിവാഹ വാര്ഷികമാണ് എന്ന കാര്യം ശകവര്ഷ കലണ്ടര്‍ പ്രകാരം എങ്ങനെ പറയും? 1931 വൈശാഖം കറുത്തപക്ഷത്തെ ത്രയോദശി നാളില്‍ വിവാഹ വാര്ഷികമാണ് എന്നുപറഞ്ഞാല്‍ പഴയകാലത്ത് ആളുകള്ക്ക് കാര്യം മനസ്സിലാകും.
ഇതിലേതെങ്കിലും ദിവസം വിഷ്ണുവുമായി പ്രത്യേകം സമ്പര്ക്കം പുലര്ത്താ ന്‍ കഴിവുള്ള ഗോളമല്ല ചന്ദ്രന്‍ എന്ന് നമുക്കെല്ലാവര്ക്കും അറിയാം. ചന്ദ്രന്‍ അല്ല കലണ്ടര്‍ നിര്മ്മി ച്ചത്. സൂര്യ ചന്ദ്രന്മാരുടെയും മറ്റ് ആകാശഗോളങ്ങളുടെയും ആപേക്ഷിക സ്ഥാനങ്ങള്‍ നോക്കി മനുഷ്യരാണ് കലണ്ടര്‍ നിര്മ്മി ച്ചത്.
ഇത്തരം വിശ്വാസങ്ങള്‍ ശക്തിപ്പെടുന്നത് നമ്മുടെ മനസ്സില്‍ കാലാകാലങ്ങളിലായി അടിഞ്ഞുകൂടുന്ന മൂല്യബോധത്തിന്റെകൂടി സ്വാധീനത്തിന്റെ ഫലമാണ്. ഉദാഹരണമായി എന്തുകൊണ്ട് ഈ വര്ഷം അക്ഷയതൃതീയ നാളില്‍ പ്ളാറ്റിനം ആഭരണം കടന്നുവന്നു? പ്ളാറ്റിനം വെളുത്ത ലോഹമാണ്. വെളുത്തതാണ് ദൈവത്തിന് ഇഷ്ടം. വെളുപ്പാണ് സൌന്ദര്യം എന്ന നമ്മുടെ മൂല്യബോധമാണ് ഈ പ്രചാരണത്തെ ശരിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇനി കേവലയുക്തിയെ അടിസ്ഥാനമാക്കിയുള്ള ചില ചോദ്യങ്ങളും ചോദിക്കാം. 
എന്തുകൊണ്ടാണ് സ്വര്ണ്ണം പൊലിക്കുന്നത്? 
ഈയവും അലൂമിനിയവും ഒക്കെ ലോഹങ്ങളാണല്ലോ? അവ പൊലിക്കുകയില്ലേ?
സ്വര്ണ്ണം സമ്പത്തിന്റെ പ്രതീകമാണ്. പൊലിക്കുന്നത് സമ്പത്താണ്. അപ്പോള്‍ അക്ഷയതൃതീയ നാളില്‍ നമ്മള്‍ ഒരു ഗ്രാം സ്വര്ണ്ണം വാങ്ങുന്നു എന്ന് വിചാരിക്കുക. അതിന്റെ വില സ്വര്ണ്ണ ക്കച്ചവടക്കാരന് കൊടുത്തു. കിട്ടിയതിന് തുല്യമായ പണം നഷ്ടപ്പെട്ടു. അതായത് സ്വര്ണ്ണം വാങ്ങുന്നതിന് മുമ്പും പിമ്പും നമ്മുടെ ആകെ സമ്പത്തിന് മാറ്റമൊന്നുമില്ല. കുറച്ച് പണം സ്വര്ണ്ണത്തിന്റെ രൂപത്തിലേക്ക് മാറി. പിന്നെങ്ങനെയാണ് പൊലിക്കുന്നത്?

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കഴിവുള്ള ബുദ്ധിയും വിവരവും ഉള്ളവര്തങന്നെയാണ് മലയാളികള്‍. വിശേഷിച്ചും സ്വര്ണ്ണക്കടയ്ക്കുമുന്നില്‍ ക്യൂ നില്ക്കു ന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ അല്ല. ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. എന്നാല്‍ കച്ചവടക്കാര്‍ പ്രചരിപ്പിച്ച ഒരു അന്ധവിശ്വാസത്തില്‍ കുടുങ്ങി അവര്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ പരിഹാസ്യമാക്കുന്നു. ഒരുകാലത്ത് യുക്തിചിന്തയുടേയും പുരോഗമന ആശയങ്ങളുടേയും കൊടിപറപ്പിച്ച കേരളത്തിന് ഇത് അപമാനകരമാണ്.

യൂണിഫോം സിവില്‍ കോഡ്

അപരിഷ്കൃതമായ ഈ മണ്ടന്‍ നിയമങ്ങളെ എല്ലാം വലിച്ചെറിഞ്ഞു കാലാനുസൃതമായി പുനര്‍നിര്‍മ്മിച്ചു പുതിയ നിയമങ്ങള്‍ നടപ്പിലാക്കണം. യൂണിഫോം സിവില്‍ കോഡ് നിലവില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം തീരും, then only undoubtedly one India one people one nation...