Monday, May 4, 2015

(കുര്‍ബാനക്കച്ചവടം, ഓശാന, ആഗസ്റ്റ് 1976, ഉത്തിഷ്ഠത ജാഗ്രത

 
.....……മനുഷ്യപുത്രനെ മുപ്പതു വെള്ളിനാണയങ്ങള്‍ക്കുവേണ്ടി യഹൂദപുരോഹിതന്മാര്‍ക്ക് വിറ്റതില്‍ നിന്നാണല്ലോ കാല്‍വരിയിലെ ത്യാഗബലിയുടെ ആരംഭം. അതും ക്രിസ്തുവിന്റെ ശിഷ്യനായിരുന്നു ചെയ്തത്. കുര്‍ബാന കാല്‍വരിയിലെ ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മ്മയാണല്ലോ? അപ്പോള്‍ പണത്തിന്, മനുഷ്യപുത്രനെ വില്‍ക്കുന്ന, ആദിനാടകം വീണ്ടും അരങ്ങേറണമല്ലോ?
കൂടിയ വിലയ്ക്കു വാങ്ങി, കുറഞ്ഞ വിലയ്ക്കു വിറ്റാല്‍ ലാഭമുണ്ടാകുന്ന കച്ചവടം നിലവിലുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിക്കാന്‍ വിഷമമാണെങ്കിലും, അങ്ങിനെ ഒരു വ്യാപാരം കത്തോലിക്കരുടെ ഇടയില്‍ ഇന്ന്, വര്‍ദ്ധമാനമായ തോതില്‍ നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്.
…..സമ്പന്നരാജ്യങ്ങളിലെ കത്തോലിക്കര്‍ പണം കൊണ്ട് ഈ ലോകജീവിതം സുഖപൂര്‍ണ്ണമാക്കിയതിനു ശേഷം, പണം കൊടുത്ത് പരലോകസൗഭാഗ്യവും നേടിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. അവര്‍ വളരെയധികം കുര്‍ബ്ബാനകള്‍ ചൊല്ലിക്കാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള പണവും അവര്‍ക്കുണ്ട്. അമേരിക്കയില്‍, ഒരു ‘കുര്‍ബ്ബാന’യ്ക്കുള്ള ഫീസ് ഒരു ഡോളറും, ചിലപ്പോള്‍ രണ്ടു ഡോളറുമാണ്. അവിടെ പുരോഹിതന്മാര്‍ കുറവായതിനാല്‍ ഈ ‘കുര്‍ബ്ബാന’ മുഴുവന്‍ ചൊല്ലിത്തീര്‍ക്കാന്‍ അവിടെ കഴിയില്ല. തന്മൂലം രൂപതകളും, സന്യാസസഭകളും, അച്ചന്മാരും ഇങ്ങനെയുള്ള ‘കുര്‍ബ്ബാന’കള്‍ ശേഖരിക്കുന്നു. ലക്ഷക്കണക്കിന് ഡോളറിനുള്ള ‘കുര്‍ബ്ബാന’കള്‍ അമേരിക്കയിലും ക്യാനഡായിലും ജര്‍മ്മനിയിലും എല്ലാമായി ആണ്ടിനാല്‍ സമാഹരിക്കപ്പെടുന്നു. ഈ ‘കുര്‍ബ്ബാന’ ചൊല്ലിത്തീര്‍ക്കുന്നതിനുള്ളത്ര പുരോഹിതന്മാര്‍ ആ നാട്ടിലില്ല.
…..ഇന്ത്യന്‍ മിസങ്ങളില്‍ ഒരു കുര്‍ബാനയുടെ ഫീസ് 5 രൂപാ മാത്രമാണ്. ദിവസവും കുര്‍ബാനയ്ക്കുള്ള ഫീസ് ലഭിയ്ക്കാത്ത വളരെയധികം ഇടവകകള്‍ കേരളത്തിലും പുറത്തും ഉണ്ട്. കത്തോലിക്കര്‍ ഇല്ലാത്ത വടക്കേ ഇന്ത്യയിലെ മിഷന്‍ മേഖലകളിലെ പാവപ്പെട്ട ഇടവക വൈദികര്‍ക്കും, കേരളത്തില്‍ ദാരിദ്ര്യമുള്ള പള്ളികളിലിരിക്കുന്ന അച്ചന്മാര്‍ക്കും കുര്‍ബാനപ്പണം വിരളമായേ കിട്ടാറുള്ളൂ. ഈ പുരോഹിതന്മാരാണ്, ഈ ഡോളര്‍ കുര്‍ബാനകളുടെ വിപണി.
……മനുഷ്യപുത്രനെ മുപ്പതു വെള്ളിനാണയങ്ങള്‍ക്കുവേണ്ടി യഹൂദപുരോഹിതന്മാര്‍ക്ക് വിറ്റതില്‍ നിന്നാണല്ലോ കാല്‍വരിയിലെ ത്യാഗബലിയുടെ ആരംഭം. അതും ക്രിസ്തുവിന്റെ ശിഷ്യനായിരുന്നു ചെയ്തത്. കുര്‍ബാന കാല്‍വരിയിലെ ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മ്മയാണല്ലോ? അപ്പോള്‍ പണത്തിന്, മനുഷ്യപുത്രനെ വില്‍ക്കുന്ന, ആദിനാടകം വീണ്ടും അരങ്ങേറണമല്ലോ?
(കുര്‍ബാനക്കച്ചവടം, ഓശാന, ആഗസ്റ്റ് 1976, ഉത്തിഷ്ഠത ജാഗ്രത

No comments:

Post a Comment