Monday, May 4, 2015

മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം

മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം. വിശ്വാസി സമൂഹം രണ്ടു തട്ടിൽ.
ഒരു നല്ല കാര്യത്തിനിറങ്ങുമ്പോൾ ഇങ്ങനെ കുത്തിത്തി രിപ്പുണ്ടാക്കേണ്ട ആവശ്യമെന്ത്. പള്ളിപണിയാൻ അകമഴി ഞ്ഞ് സഹായിക്കുക, സഹകരിക്കുക. സ്വാർത്ഥത വെടിഞ്ഞ് എല്ലാ വിശ്വാസികളും ഒരുമിച്ച് വളരെ ആർഭാടമായ ഒരു സിറോ മലബാർപള്ളി പണിതുയർത്താൻ സഹകരിക്കുക. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പള്ളി എന്ന് അത് അറിയപ്പെടണം . ആലഞ്ചേരി പിതാ വിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ "ഇവർ (വിവര മില്ലാത്ത വെള്ളത്തൊലിയന്മാർ) തളരുമ്പോൾ, നാം (വിവരമുള്ള മലബാറികൾ) വളരണം. ഇവർക്ക് മാതൃകയാകണം. Gilbert Kuruppacheril
__________________________________________________
മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം. വിശ്വാസി സമൂഹം രണ്ടു തട്ടിൽ.

മെൽബണ്‍ : സൌത്ത് ഈസ്റ്റ്‌ മേഖലയിലെ സീറോ മലബാർ വിശ്വാസികൾക്കായി പള്ളി പണിയുവാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. കൃത്യമായ അന്വേഷണമോ, തയ്യാറെടുപ്പോ ഇല്ലാതെ ലക്ഷക്കണക്കിന്‌ ഡോളർ ചിലവിട്ടു വാങ്ങിയ അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിൽ ആരാധനാലയം പണിയുവാൻ അനുവാദം ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ വിശ്വാസികളാണ് പള്ളി നിർമ്മാണ കമ്മറ്റിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നത്. പള്ളി നിർമ്മാണ കമ്മറ്റി ഭാരവാഹികൾ മെൽബണിലെ മലയാളിയായ ഒരു പ്രമുഖ റിയൽ എസ്റ്റെറ്റ് എജെന്റുമായി ചേർന്ന് പതിനായിരക്കണക്കിനു ഡോളർ കൈക്കൂലി വാങ്ങിയാണ് ഒരു നിർമ്മാണ പ്രവർത്തനവും നടത്തുവാൻ കഴിയാത്ത ഭൂമി പള്ളിക്കായി വാങ്ങിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്.
ആരാധനാലയം പണിയുവാൻ പറ്റാത്ത ഭൂമി പള്ളി പണിയുവാൻ വാങ്ങിയതിൽ ഗുരുതരമായ അഴിമതി നടന്നിട്ടുള്ളതായി വിശ്വാസികൾ ആരോപിക്കുന്നു. പള്ളി പണിക്കായി പണം നല്കിയ വലിയൊരു വിഭാഗം വിശ്വാസികൾ നിർമ്മാണ കമ്മറ്റി ഭാരവാഹികളുടെ നിലപാടിൽ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം ചൂട് പിടിച്ചത്.
നിലവിലെ പള്ളി നിർമ്മാണ കമ്മറ്റി ഭാരവാഹികളും, പഴയ ട്രെസ്റ്റിമാരിൽ ചിലരും, ഒരു പ്രമുഖ റിയൽ എസ്റ്റെറ്റ് എജെന്റും, അറിയപ്പെടുന്ന ഒരു മലയാളി ബിൽഡറും അടങ്ങുന്ന സംഘം ഈ അഴിമതി ഇടപാടിൽ പങ്കുപറ്റിയിട്ടുണ്ടെന്നാണ് ഈ വിഷയത്തിൽ ആരോപണം ഉന്നയിക്കുന്ന വിഭാഗം പറയുന്നത്. ഏപ്രിൽ 26 ഞായറാഴ്ച പള്ളിയിൽ ചേരുന്ന നിർമ്മാണ കമ്മറ്റി യോഗത്തിൽ വിഷയം അവതരിപ്പിക്കുവാനാണ് ഒരു കൂട്ടം വിശ്വാസികളുടെ തീരുമാനം. പള്ളി നിർമ്മാണ കമ്മറ്റിയുടെ പൊള്ളത്തരങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായതോടെ വിവാദത്തിൽ നിന്നും തലയൂരുന്നതിനുള്ള ശ്രമത്തിലാണ് നിർമ്മാണ കമ്മറ്റി ഭാരവാഹികൾ.

No comments:

Post a Comment